Friday 15 November 2013

response

നീലലോഹിതം മലയാളി പൗരുഷത്തെ നിർദ്ധാരണം ചെയ്യുന്നു.

ഷീബ ഈ കെയുടെ കഥകൾ സമാഹരിച്ച നീലലോഹിതം വായിച്ചു . അവതാരികയിൽ ഖദീജാ മുംതാസ് അഭിപ്രായപ്പെടുന്നത് പോലെ കമല സുരയ്യയുടെ ഭാവവും തുടിപ്പും ഈ കഥകളിലുമുണ്ട് എന്നതിൽ സംശയമില്ല. പോരാത്തതിന് ചവിട്ടിപ്പിടിച്ച മലയാളിയുടെ ആസക്തികളെ ഷീബ വിസ്തരിച്ചു കാട്ടുന്നു. 
ഡോ ജുനേന നേടിയെടുക്കുന്ന സ്വാതന്ത്ര്യം മറ്റു പല പെന്ഗിനുകളുടെയും സംതൃപ്ത ജീവിതങ്ങളുടെ ഉൾവരതകളെ വെറുത്തുകൊണ്ടാണ്. തനൂജയെന്ന കൌമാരക്കാരിയുടെ നിസ്സഹായത കലർന്ന തീരുമാനങ്ങൾ സമൂഹത്തിലെ വളരെ സൂക്ഷ്മമെങ്കിലും സങ്കീർണമായ ജീവിത യഥാർഥ്യങ്ങളുടെ പകർപ്പാണ്.ലോഹിത കോട്ടയത്തെ 2 2 കാരി പെണ്ണിന്റെ ഭാവമുടുത്തു നിൽകുമ്പോൾ സഫീന ഇറങ്ങിപ്പോകുന്നത് അക്ബറിന്റെ ചൂടില നിന്നല്ല ഒട്ടുമിക്ക മലയാളികളുടെയും മനസ്സിൽ സ്റ്റീരിയൊടേപ് ചെയ്ത ഗൾഫുകാരന്റെ ഭാര്യയുടെ ഒട്ടും നല്ലതല്ലാത്ത ചിത്രത്തിൽ നിന്ന് കൂടിയാണ്. "ഇന്നാട്ടിലെ എല്ലാ അണക്കെട്ടുകളും പോട്ടിതകർന്നെങ്കിൽ " എന്നാ ഫാത്തിമയുടെ ശാപവാക്കുകൾ മലയാളിയുടെ മലീമസമായ ലൈഗിക സംസ്കാരത്തെ കരിച്ചു കളയാൻ മാത്രം തീക്ഷ്ണമാവട്ടെ എന്നാശിക്കുകയാണ്. 
ഇനിയുമൊരുപാട് പറയണമെന്നുണ്ട് ............

No comments:

Post a Comment