Showing posts with label abdul hameed. Show all posts
Showing posts with label abdul hameed. Show all posts

Tuesday, 7 October 2014

സുബ്രഹ്മണ്യ സ്വാമി ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നോ?
ബിപിൻ ചന്ദ്രയുടെയും ഇര്ഫാൻ ഹബീബിന്റെയും രോമീല തപ്പറിന്റെയും  ചരിത്ര ഗ്രന്ഥങ്ങൾ കത്തിക്കണമെന്ന് പറയുന്ന സ്വാമിയുടെ മണ്ടത്തരത്തെ അങ്ങനെ മാത്രം കണ്ടുകൂടാ. അക്കാദമിക് സ്വാതന്ത്രത്തെയും ജനാധിപത്യത്തെയും വെല്ലുവിളിക്കുകയാണ് അദ്ദേഹം. ഈ രാജ്യത്തിൻറെ മഹത്തായ പാരമ്പര്യത്തെ കാവി വൽക്കരിക്കൻ ഒരിക്കലും അനുവദിക്കരുത്. ഇത് മോഡി ഭരണത്തിലൂടെ എല്ലാവരും പ്രതീക്ഷിച്ചതു തന്നെ. ഒരു ചരിത്ര വിദ്യാർഥി എന്ന നിലക്ക് എങ്ങനെയാണു ഇതിനോട് സമരസപ്പെടുക? എനിക്കാവില്ല.
ആളുകൾക്ക് പറ പണിയുന്ന പണിപോലെ എളുപ്പമല്ല സ്വമിജീ ഈ ചരിത്ര രചന. നിങ്ങൾ പറഞ്ഞതുപോലെ എരിച്ചു കളഞ്ഞാൽ പിന്നെ ഈ ഭാരതത്തിനു ചരിത്രമില്ല എന്നോർക്കണം.
'ജിനശലഭങ്ങളുടെ വീട് ' ഒരു പച്ചപ്പിന്റെ പ്രാർത്ഥന.

മാധ്യമം വർഷികപ്പതിപ്പിലെ പി സുരേന്ദ്രന്റെ കഥ വളരെ മനോഹരം തന്നെ. നമ്മുടെ പ്രകൃതിയോടുള്ള കടമകളെ ഓർമ്മപ്പെടുത്തുകയാണ് സുരേന്ദ്രൻ. മണ്ണിനെ ചതിച്ച് കെട്ടിപ്പൊക്കുന്ന കോണ്ക്രീറ്റ് സൗധങ്ങളെ എങ്ങനെയാണ് വീടെന്നു വിളിക്കുക എന്ന് വ്യാകുലതപ്പെടാൻ മലയാളത്തിലെ മറ്റേതു കഥാകാരനാണ് മുതിരുക. ചുവരുകല്ക്കും മേല്കൂരകൾക്കും അപ്പുറം ഒരു കിനാവാകണം വീടെന്നു പ്രത്യാശിക്കുന്ന കഥാപാത്രങ്ങൾ സുരേന്ദ്രന്റെ മിസ്ടിക് മനസ്സിൽ മാത്രം വിടരുന്ന മനോഹര ചിന്തകളാണ്. മാന്ത്രിക കുഴലൂതി നടക്കുന്നവന്റെ പുറകിലെ എലികളെ പോലെ സെലിബ്രിട്ടികളുടെ പുറകെ ജനം പോകുമെന്നും ജയിലിൽ നിന്നിറങ്ങുന്നവരുടെ ഓട്ടോഗ്രാഫിനു വേണ്ടി കുട്ടികളും വീട്ടമ്മമാരും തിരക്കുകൂട്ടുമെന്നും പരിഹസിക്കുന്ന സുരേന്ദ്രൻ തന്റെ സ്വതസിദ്ധമായ ശൈലിയിൽ സമൂഹത്തെ നോക്കിക്കാണുന്നു; ദൗത്യം നിർവഹിക്കുന്നു. ഇത് ശരിക്കും പച്ചപ്പിന്റെ പ്രാർത്ഥനകൾ തന്നെയാണ്.

Friday, 15 November 2013

sachin, thanks...

വിട.......


മറ്റനേകം ആളുകളെ പോലെ ഞാനും ഇനി ക്രിക്കറ്റ് കാണില്ല. ആരുള്ളത് കൊണ്ടായിരുന്നോ ഞങ്ങൾ ഇത് കണ്ടു തുടങ്ങിയത് അയാൾ ഇല്ലാതെ ഇനി ആ ക്രിക്കറ്റ് നിരർത്ഥകമാണ് . സച്ചിൻ ആവണമെന്നായിരുന്നു ഓരോ കുഞ്ഞിന്റെയും സ്വപ്നം; ഡോക്ടർ, എൻജിനിയർ, ഐഎഎസ് അങ്ങനെ ഒന്നും ആരും ആഗ്രഹിച്ചില്ല. തെങ്ങിന്റെ മട്ടൽ വെട്ടി ബാറ്റ് ഉണ്ടാക്കി, ടെന്നീസ് പന്തുകൊണ്ട് വെയിലത്തും മഴയത്തും സച്ചിൻ അവൻ വേണ്ടി കഷ്ടപ്പെട്ട് 'പഠിച്ചു'; അമ്മമാരുടെ ചുട്ട അടികൾ സമ്മാനങ്ങളായി.

സച്ചിൻ........ ക്രിക്കറ്റ് ഉള്ളിടത്തോളം അങ്ങ് മായില്ല . കാരണം ആ ശൂന്യത വല്ലാതെ അവിടെ കുതറി നിൽക്കും.
വിട ഗംഭീരമാകട്ടെ.....................

response

വികസനം......!!!?



 ഗുജറാത്തിലെ വികസനം പറഞ്ഞുകൊണ്ട് പ്രധാനമന്ത്രിയാവാൻ മോഡി ശ്രമിക്കുന്നത് അപഹാസ്യമാണ്. കുറെ ആഗോള ബിസിനസ് സമ്മേളനങ്ങൾ നടത്തിയെന്നല്ലാതെ മറ്റെന്താണുള്ളത്? 60,000 ചെറുകിട സംരംഭങ്ങളാണ് മോഡി കാലത്ത് പൂട്ടിപ്പോയത്. ആർക്കും ഭൂമി വാങ്ങി പ്രൊജക്റ്റ്‌ ഉണ്ടാക്കാം, നമ്മൾ നിക്ഷേപിക്കുന്നതിന്റെ അഞ്ച് ഇരട്ടി സർക്കാർ വായ്പ നല്കും. ഇതാണ് ഗുജറാത്ത്‌. ഈ ഭാരമൊക്കെ സര്ക്കാരിന്റെ സാമ്പത്തികം അരക്ഷിതമാക്കും. കോർപറേറ്റ് കുത്തകകൾക്ക് ഗുജറാത്ത്‌ തീറെഴുതും ഇദ്ദേഹം. 49% കുട്ടികളും പോഷകാഹാര കുറവിനാൽ കഷ്ടപ്പെടുന്നുണ്ട് ഗുജറാത്തിൽ. 90% ദളിത് പെണ്‍കുട്ടികളും ഒൻപതാം ക്ലാസ്സോടെ പഠിപ്പ് നിർത്തുന്നു, സ്കൂളുകളിലെ കൊഴിഞ്ഞു പോക്ക് 60% ലും മേലെയാണ്. ദിവസ വേതനം ദേശീയ ശരാശരിയേക്കാൾ കുറവാണ്. സത്യത്തിൽ ഇദ്ദേഹം ചിലര് പറയും പോലെ 'വികാസ് പുരുഷ്' അല്ല. മറിച് സംഘപരിവാർ കാത്തിരുന്ന സംഹാര മൂർത്തിയാണ്. ലക്ഷ്യത്തിലേക്ക് എത്താൻ ആരെയും അരിഞ്ഞു  വീഴ്ത്തുന്ന ഏകാധിപതി.
2002 ലെ കൂട്ടക്കൊല എന്തൊക്കെ മോടിപിടിപ്പിക്കലിന്റെയും മറവിൽ മറന്നുപോയ്കൂടാ... നമുക്ക് നമ്മുടെ മതേതരത്വം മരിച്ചു കൂടാ.......

Saturday, 13 April 2013

Poem/ Loneliness


MADE ME MADDY
(To one who hurt me a lot)

What much you gained
With made me parallel?
Trust me, it’s too hard
To lost you and your love.

How  a pearl can bare
Without it’s shell’s care.
Trust me, a bird is to die
Let it  do that while it’s sound fly.

I don’t want live in rain
Which each drops gave me pain.
Trust me, your wiping hands
Still remain in my window panes.

What much you gained
With made me parallel?
Trust me, I don’t want to see
A world that you dripped colours.

Friday, 29 March 2013

Poem/ Iam Not Darevish

Iam Not Darvish      

Palastine: fields of carnages.
Demons have shells, ballestics.
Here, in my wallet only a nib
but emptied- darmn!


Poem/ My Diary

                               My Diary

                                                              Don't smell my blood
                                                              never taste my flesh
                                                              let my wounds ever hidden

കവിത / ഫെമിനിസ്റ്റ്

ഫെമിനിസ്റ്റ് 



 മൊട്ടായിരുന്നപ്പോഴേ കൂട്ടിനല്ലലുണ്ട് 
പിന്നെ പിന്നെ അലട്ടലും 
കൊത്തിവലിക്കാൻ ഒരുമ്പെട്ടവരിലും  
ചൂഴ്ന്നെടുക്കാൻ പോന്ന നോട്ടങ്ങളിലും 
ഞാൻ വളർന്നു.

തട്ടലും മുട്ടലും തൊട്ടുനോട്ടവും 
ചങ്ക് പറിക്കുമായിരുന്നു.
വിടർന്നു പകമായപ്പോൾ 
                                  ദാതാവുതന്നെ രുചിച്ചു.
                                   പിന്നെ പലരുടെയും 'പെണ്ണാ'യി 
                                 വാടിക്കരിഞ്ഞ് 
                                  ചൂടും ചൂരുമകന്നപ്പൊൽ 
                                 അബലയെന്നാരും വിളിക്കാതിരിക്കാൻ 
                                  ഞാനുമൊരു ഫെമിനിസ്റ്റായി

Sunday, 24 March 2013

Poem/ Heart Beats

HEART BEATS


Love is music of heart,
When small flowers became a sprint
And tiny colour drip converts
To amalgamated carnival.

It is completion of mind,
Where ensure the care of presence
Even a touch feels like heaven
On frozen mind of change.

A beautiful term of nostalgia
Which, loneliness proves meaningless.
Season of cured thirsts and
Everlasting performance of trust.

But I thought, only a stamp paper
Which, settled relinquished promises,
segregated likes, 
Lost desires and aborted passions

Saturday, 23 March 2013

കവിത/ മൗനം ; ഒരു വാദ പ്രതിവാദം

മൗനം ; ഒരു വാദ പ്രതിവാദം 

"മൗനം  ഭീരുത്വമല്ല 
അധികാര ഗർവിന്  നിഷ്ക്രിയത്വം 
പതിച്ചു നല്കുന്ന അനുമതിയുമല്ല.
കേട്ടിട്ടില്ലേ മൗനം  വിദ്വാന്  ഭൂഷണമെന്ന് 
ആസക്തികളുടെ ചുടലയിൽ നിന്ന് 
വാരിക്കൂട്ടിയ  കനലുകളാണതിൽ 
പാടിപ്പതിഞ്ഞ വീര ഗാഥകളുടെ
ഈണവും താളവും, 
എഴുതിത്തഴഞ്ഞ തൂലികത്തുമ്പിന്റെ 
തിളക്കമുടയ മൂർചയുമുണ്ട് .
പക്ഷെ ഊതിപ്പടർത്തി വിടാൻ 
കെൽപ്പുള്ള കോപ്പ് തിരയുകയാണ് "

എന്തൊക്കെ പറഞ്ഞാലും 
മാഷെ, അത് ഭീരുത്വമാണ് .
കൂട്ടത്തിലൊരുത്തനെ  വെട്ടി വീഴ്ത്തിയപ്പോഴും 
അമ്മയെത്തന്നെ വ്യഭിചരിക്കുന്നെന്നാലും 
സൂക്ഷിക്കുന്ന ഈ അടക്കമുണ്ടല്ലോ 
പേടിച്ച്  പേനത്തുമ്പിൽ അടപ്പിടുന്ന 
നിങ്ങളുടെ സാംസ്‌കാരിക സംയമനം
അതാണ്  മാഷെ മരണം. 
അതുകൊണ്ടാണ്  നെറികേടിന്റെ കൊടിപിടുത്തം 
ഞങ്ങളുടെ റേഷൻ  സഞ്ചികൾ വരെ തുളച്ചത് 
നിങ്ങൾ തിരയുന്ന കോപ്പ്  ഇവിടെയുണ്ട് 
മരിച്ചാലും മൗനിയാകാത്ത ഒരു മനസ്സ്‌ 

Friday, 22 February 2013

വിശപ്പ്....?



        വിശപ്പ്....?


പത്തായപ്പുരയില്‍
വെറുതെ ചിരട്ടകള്‍
നിറച്ചിരിക്കുന്നു.

വീപ്പകളിലൊക്കെയും 
 വെള്ളെലിക്കുഞ്ഞുങ്ങളും 
 പൊടിപിടിച്ചമാറാലകളും. 
                                                      

അടുപ്പത്തിരിക്കുന്ന കലത്തില്‍
തിളച്ചുവറ്റിയ വെള്ളവും
പട്ടിണി തീര്‍ത്ത ആവിയും.

ഈ കുട്ടികളെന്തേ
കരഞ്ഞുറങ്ങുന്നില്ലേ?                                  
ഉറക്കമേ, പതിവ് തെറ്റിച്ച്                         
വഞ്ചിക്കാനൊരുങ്ങുന്നോ?

വലിഞ്ഞൊട്ടിയ ഉരുപ്പിടിയില്‍
വില്‍ക്കാനിനിയിറച്ചിയില്ല.
മാനം തുലയ്ക്കാന്‍
ചങ്കിലെ പിടച്ചിലനുവധിക്കുന്നില്ല.

വൃക്ക പറിച്ചും കരള്‍ പിഴുതും
ചോരയൂറ്റിയും പോറ്റി.
ഇനിയും ഒഴികഴിവ് പറയാതെ
മരണം കൂടെയുണ്ട്.

ചേട്ടനെപ്പോലെ ഒരു കയര്‍--
ക്കുരുക്കിയതിലൊടുങ്ങാനും
മരച്ചീനി കട്ടെടുത്ത് കുറുക്കിയിളക്കി
വിഷം ചേര്‍ത്ത് വിളമ്പാനുമാറിയാം.

പക്ഷേ, പേടിയാണ്, മരണത്തിന്‍റെ
നിഴലിനെയും നീരാളിക്കൈകളെയും
ദയതൊടാത്ത കൂച്ചുവിലങ്ങിനെയും.